തിരുവനന്തപുരം: സംസ്ഥാനത്ത് 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില് ലയിൽ എട്ടും കാസർകോട് ഏഴും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒാരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 18 പേര് വിദേശത് തുനിന്നും എത്തിയവരാണെന്നും രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരായവരുടെ എണ്ണം 202 ആയി. രോഗം ഭേദമായ 21 പേരൊഴികെ ശേഷിക്കുന്ന 181 പേരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. ആരോഗ്യ നില മോശമായതിനെ തുടർന്നാണ് ഇേദ്ദഹത്തെ െഎ.സി.യുവിലാക്കിയത്. അതേസമയം, ആശങ്ക വേണ്ടതില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ എറണാകുളം ജില്ലയിലെ ഒരു ആരോഗ്യപ്രവർത്തകനുമുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം രണ്ടായി.
പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാലു പേരുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര് വീടുകളിലും 593 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനഫലം നെഗറ്റിവ് ആണ്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് അതത് ജില്ലകളിൽ തയാറാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.