66കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിമുക്തഭടന് 15 വർഷം കഠിനതടവ്

തിരുവനന്തപുരം: അയൽവാസിയായ 66കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച വിമുക്തഭടന് 15 വർഷം കഠിനതടവും 55000 രൂപ പിഴയും ശിക്ഷ. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം.പി. ഷിബുവാണ് പ്രതി ശാസ്തമംഗലം സ്വദേശി കുട്ടപ്പൻ ആശാരി(54)യെ ശിക്ഷിച്ചത്.

2019 നവംബറിലാണ് പ്രതി ആരുമില്ലാതിരുന്ന സമയം വീടിന് പുറകിലുള്ള വാതിലിലൂടെ അകത്തുകയറി അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജാമ്യം നേടാത്തതിനാൽ പ്രതി ജയിലിൽ കിടന്നാണ് വിചാരണ നേരിട്ടത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് കോടതിയിൽ ഹാജരായി 

Tags:    
News Summary - 15 years rigorous imprisonment for ex-serviceman who tried to torture 66-year-old woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.