അലപ്പോയില്‍ വ്യോമാക്രമണം: 28 മരണം

ഡമസ്കസ്: വടക്കന്‍ സിറിയയിലെ അലപ്പോയില്‍ റഷ്യന്‍ പിന്തുണയോടെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ നിരവധി മേഖലകളില്‍ ബാരല്‍ ബോംബുകള്‍ പതിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
സമീപത്തെ ആശുപത്രിക്കുനേരെയും ആക്രമണമുണ്ടായി. ഏതാനും ജീവനക്കാര്‍ക്കും രോഗികള്‍ക്കും പരിക്കേറ്റു. സിറിയയിലെ വാണിജ്യകേന്ദ്രമായിരുന്ന അലപ്പോ 2012ലാണ് വിഭജിക്കപ്പെട്ടത്. പടിഞ്ഞാറന്‍ മേഖല സൈന്യത്തിന്‍െറയും കിഴക്കന്‍ മേഖല വിമതരുടെയും കീഴിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.