മനുഷ്യക്കടത്ത് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം

യാംഗോന്‍:  മനുഷ്യക്കടത്ത്  നടക്കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്തിയ യു.എസ് നടപടിയെ മ്യാന്മര്‍ അപലപിച്ചു. ഇത് വിഷമകരമായ നീക്കമാണെന്ന് അവര്‍ പറഞ്ഞു. യു.എസ് വര്‍ഷത്തില്‍ പുറത്തുവിടുന്ന ‘ട്രാഫിക്കിങ് ഇന്‍ പേഴ്സന്‍സ്’ റിപ്പോര്‍ട്ടിലാണ് ആധുനിക കാലത്തും അടിമത്തം നിലനില്‍ക്കുന്ന 188 രാജ്യങ്ങളില്‍ മ്യാന്മറും ഉള്‍പ്പെട്ടത്. ഇറാന്‍, വടക്കന്‍ കൊറിയ, സിറിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് മ്യാന്മര്‍. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതില്‍ ചെറിയ കരുതലുകള്‍പോലും ഇവര്‍ക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. സമാധാന നൊബേല്‍ പ്രൈസ് ജേതാവായ ഓങ് സാന്‍ സൂചി നേതൃത്വം നല്‍കുന്ന രാജ്യത്ത് ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യ മുസ്ലിംകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വന്‍ വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നതിടെയാണ് പട്ടിക പുറത്തിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.