യു.പി പൊലീസ് മേധാവി ജാവേദ് അഹമദിനെ മാറ്റി

ലക്നോ: യു.പി പൊലീസ് മേധാവി ജാവേദ് അഹമദിനെ സർക്കാർ മാറ്റി. സുൽകാൻ സിങ് പുതിയ ഡി.ജി.പിയായി ചുമതലയേറ്റു. യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്തതിന് ശേഷം പൊലീസ് രംഗത്ത് നടത്തുന്ന പ്രധാന അഴിച്ചു പണിയാണിത്. എന്നാൽ ഡി.ജി.പിയെ മാറ്റിയതിെൻറ കാരണത്തെ കുറിച്ച് സർക്കാർ വിശദീകരണം നൽകുന്നില്ല. കഴിഞ്ഞ വർഷം ജനുവരിയിലാണ് ജാവേദ് അഹമദിനെ പൊലീസ് മേധാവിയായി അഖിലേഷ് യാദവ് സർക്കാർ നിയമിച്ചത്.

ഒരു ഡസനോളം വരുന്ന മറ്റ്  പൊലീസ് ഉദ്യോഗസ്ഥർക്കും യു.പിയിൽ  സ്ഥാനചലനമുണ്ട്. യോഗിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം 80തോളം ഉദ്യോഗസ്ഥരെയാണ് തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. യോഗിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റെടുത്തപ്പോൾ തന്നെ ജാവേദ് അഹമദിനെ മാറ്റുമെന്ന് വാർത്തകളുണ്ടായിരുന്നു. മുമ്പ് അഖിലേഷ് സർക്കാർ അഹമദിനെ ഡി.ജി.പിയായി നിയമിച്ചപ്പോൾ തീരുമാനത്തെ എതിർത്ത് ബി.ജെ.പി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - In Yogi Adityanath's Law And Order Reshuffle, Police Chief Javeed Ahmed Moved Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.