ലഖ്നോ: ഉത്തർപ്രദേശിലെ ചിത്രാകൂട്ടിൽ വിവാഹ പാർട്ടിയിൽ ഡാൻസ് കളിക്കാൻ വിസമ്മതിച്ച പെൺകുട്ടിക്ക് നേരെ യുവാവ് വെടിയുതിർത്തു. വിവാഹ ചടങ്ങിന് എത്തിയ നൃത്തസംഘത്തിലുണ്ടായിരുന്ന പെൺകുട്ടിക്കാണ് മുഖത്ത് വെടിയേറ്റത്. പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്.
ഡിസംബർ ഒന്നിനാണ് സംഭവം. വിവാഹ പാർട്ടിക്കിടെ വേദിയിൽ ഡാൻസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടി അത് നിർത്തിയതോടെ സദസിൽ നിന്നും മദ്യപൻമാരായ യുവാക്കൾ ബഹളം വെക്കുകയും സദസിൽ നിന്ന് ഒരാൾ വെടിയുതിർക്കുകയുമായിരുന്നു. ചടങ്ങിൽ ഗ്രാമമുഖ്യനും കുടുംബവും പങ്കെടുത്തിരുന്നു. ഗ്രാമമുഖ്യെൻറ കുടുംബാംഗമാണ് വെടിയുതിർത്തതെന്നാണ് സൂചന.
പെൺകുട്ടി ഡാൻസ് നിർത്തിയതിനെ തുടർന്ന് മദ്യപിച്ച് ലക്ക്കെട്ട യുവാക്കൾ ബഹളം വെക്കുകയും വെടിവെക്കുമെന്ന് ആക്രോശിക്കുകയും ചെയ്തു. തൊട്ട് പിറകെ ഒരാൾ പെൺകുട്ടിയുടെ മുഖത്തേക്ക് വെടിവെക്കുകയായിരുന്നു.സംഭവത്തിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പരിക്കേറ്റ പെൺകുട്ടിയെ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ കുറിച്ച് സൂചന ലഭിച്ചതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് ഓഫീസർ അങ്കിത് മിത്തൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.