ഗുവാഹത്തി: രാജ്യസഭാംഗമായി നാമനിർദേശം ലഭിച്ച സംഭവത്തിൽ സത്യപ്രതിജ്ഞക്ക് ശേഷം പ്രതികരിക്കാമെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി.
‘മിക്കവാറും നാളെ ഞാൻ ഡൽഹിക്ക് പോകും. ആദ്യം സത്യപ്രതിജ്ഞ നടക്കട്ടെ. അതിനു ശേഷം എന്തുകൊണ്ട് രാജ്യസഭാംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചു എന്നതിനെ കുറിച്ച് വിശദമായി മാധ്യമങ്ങളോട് പ്രതികരിക്കും’- ഗോഗോയി ഗുവാഹത്തിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സുപ്രീം കോടതിയിലെ 13 മാസത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വർഷം നവംബറിലാണ് ഗോഗോയി വിരമിച്ചത്. തിങ്കളാഴ്ചയാണ് പ്രസിഡൻറ് റാം നാഥ് കോവിന്ദ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. ബാബരി ഭൂമി തർക്ക കേസ്, ശബരിമല സ്ത്രീ പ്രവേശം, റഫാൽ യുദ്ധവിമാന ഇടപാട് തുടങ്ങിയ വിവാദ കേസുകളിൽ വിധി പറഞ്ഞത് ഗോഗോയി നേതൃത്വം നൽകിയ ബഞ്ച് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.