ശ്രീനഗർ: ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിയെ കുറിച്ചുള്ള കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക ്കെതിരെ കശ്മീർ ഗവർണർ സത്യപാൽ മാലിക്. കശ്മീരിൽ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന രാഹ ുലിൻെറ പ്രസ്താവനക്കെതിരെയാണ് ഗവർണർ രംഗത്തെത്തിയത്. രാഹുലിനായി ഒരു വിമാനമയക്കാം. അതിൽ കശ്മീരിലെത്തി ഇവിട ത്തെ സാഹചര്യങ്ങൾ മനസിലാക്കി വേണം രാഹുൽ സംസാരിക്കാനെന്ന് സത്യപാൽ മാലിക് പറഞ്ഞു.
രാഹുൽ ഗാന്ധി ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തിയാണ്. അദ്ദേഹം ഈ രീതിയിൽ സംസാരിക്കാൻ പാടില്ലെന്നും ഗവർണർ പറഞ്ഞു. കശ്മീരിൽ അക്രമസംഭവങ്ങൾ ഉണ്ടാവുന്നുവെന്ന വിവിധ നേതാക്കളുടെ പ്രസ്താവനകളോടും മാധ്യമ വാർത്തകളോടും പ്രതികരിക്കുകയായിരുന്നു കശ്മീർ ഗവർണർ.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ മതപരമായി കാണേണ്ട. ലേ, കാർഗിൽ, ജമ്മു, രജൗരി, പൂഞ്ച് തുടങ്ങിയ ഏത് സ്ഥലത്തും തീരുമാനത്തെ മതപരമായ കാണുന്നില്ല. വിദേശമാധ്യമങ്ങൾ കശ്മീരിലെ വാർത്തകളെ തെറ്റായാണ് റിപ്പോർട്ട് ചെയ്യുന്നത്. അവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ എല്ലാ ആശുപത്രികളും തുറന്നിട്ടുണ്ട്. ഇവിടെ ആർക്കെങ്കിലും ബുള്ളറ്റ് കൊണ്ട് പരിക്ക് പറ്റിയെന്ന് തെളിയിക്കാൻ മാധ്യമങ്ങളെ വെല്ലുവിളിക്കുകയാണ്. നാല് പേർക്ക് കാലിൽ പെല്ലറ്റ് കൊണ്ട് പരിക്കേറ്റതാണ് ഏക അനിഷ്ട സംഭവമെന്നും സത്യപാൽ മാലിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.