ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിെര രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാെണന്നും രാഹുലിന് ക്ഷമ നശിച്ചെന്നും കേന്ദ്ര മന്ത്രി ആനന്ദ് കുമാർ. മോദി നേരിട്ട് നടത്തിയ അഴിമതിയുടെ തെളിവുകൾ തെൻറ കൈവശമുണ്ടെന്ന രാഹുലിെൻറ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ദിവസം മുതൽ തന്നെ ഞങ്ങൾ ചർച്ചക്ക് തയാറായിരുന്നു. നിർഭാഗ്യകരെമന്ന് പറയെട്ട പ്രതിപക്ഷം സഭാ നടപടികൾ തടസെപ്പടുത്തിക്കൊണ്ടിരുന്നു. രാഹുൽ ഗാന്ധിയുടെ പക്കലുള്ള വിവരം അദ്ദേഹത്തിന് 20 ദിവസം മുമ്പ് തന്നെ വെളിപ്പെടുത്താമായിരുന്നു. എന്നാൽ ഭൂമി കുലുക്കമുണ്ടാകുന്ന ഒരു വിവരവും ഇന്നു വരെയും വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ലെന്നും ആനന്ദ് കുമാർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷം ഒരേ സമയം പ്രതിഷേധിക്കുകയും ചർച്ചക്ക് േവണ്ടി ആവശ്യെപ്പടുകയും ചെയ്യുന്നു. രണ്ടു കാര്യങ്ങളും ഒരുമിച്ച് നടക്കില്ലെന്ന് ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ പറഞ്ഞു.
കഴിഞ്ഞ 15 ദിവസമായി പാർലമെൻറ് പ്രവർത്തിക്കാനും നോട്ട് അസാധുവാക്കൽ സംബന്ധിച്ച് ശരിയായ തരത്തിൽ സംവാദത്തിനും എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അനുവദിക്കാത്തതെന്ന് വെങ്കയ്യ നായിഡു ചോദിച്ചു. പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.