ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിെൻറ മുന്നോടിയായി ബി.ജെ.പി തമിഴ്നാട് ഘടകം സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന 'വേൽയാത്ര' വിവാദമാവുന്നു. ബാബരി ദിനമായ ഡിസംബർ ആറിന് സമാപിക്കുന്ന വർഗീയവിദ്വേഷം പടർത്തുന്ന വേൽരഥയാത്രക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ, സി.പി.എം, വിടുതലൈ ശിറുതൈകൾ കക്ഷി എന്നീ പാർട്ടികൾ ഡി.ജി.പിക്ക് പരാതി നൽകി. പരിപാടി കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുരുകെൻറ ആറുപടൈ വീടുകളായി കരുതപ്പെടുന്ന തമിഴ്നാട്ടിലെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനമൊട്ടുക്കും ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ എൽ. മുരുകൻ നയിക്കുന്ന 'വെട്രിവേൽ യാത്ര'യിലെ വിവിധ സ്വീകരണ പരിപാടികളിൽ ബി.ജെ.പി കേന്ദ്ര സംസ്ഥാന നേതാക്കൾ പെങ്കടുക്കും. നവം. ആറിന് തിരുത്തണിയിൽനിന്ന് ആരംഭിച്ച് ഡിസംബർ ആറിന് തിരുച്ചെന്തൂരിൽ സമാപിക്കും.
ആത്മീയപരിവേഷത്തോടെ നടക്കുന്ന യാത്രയിൽ പ്രവർത്തകർ വേലുകളേന്തിയാണ്(ശൂലം) പെങ്കടുക്കുക. വഴിനീളെ വിവിധ കേന്ദ്രങ്ങളിൽ പൂജാകർമങ്ങൾ നടത്തി പരമാവധി ജനങ്ങളെ പാർട്ടിയോട് അടുപ്പിക്കയാണ് ലക്ഷ്യം. പ്രചാരണ പരിപാടികളിൽ എം.ജി.ആറിെൻറ പടം ഉൾപ്പെടുത്തിയതിൽ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ കടുത്ത അതൃപ്തിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.