മുംബൈ: ജമ്മുകശ്മീരിൽ മെഹ്ബൂബ മുഫ്തിയുമായി സഖ്യമുണ്ടാക്കിയ ബി.ജെ.പിക്ക് ജെ.ഡി.യു വിദ്യാർഥി യൂനിയൻ മുൻ പ് രസിഡൻറായിരുന്ന കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ എന്ത് ധാർമികാവകാശമാണുള്ളതെന്ന് ശിവസേന. അഫ് സൽ ഗുരുവിനെ സ്വതന്ത്ര്യസമര പോരാളിയെന്നും രക്തസാക്ഷിയെന്നും വിശേഷിപ്പിച്ച മെഹബൂബ മുഫ്തിയുമായി സഖ്യമുണ്ടാക്കി ബി.ജെ.പിയാണ് ഏറ്റവും വലിയ കുറ്റം ചെയ്തത്. ഇന്ന് രാഷ്ട്രീയ നേട്ടങ്ങൾക്കായി ബി.ജെ.പി കനയ്യകുമാറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുകയാണെന്നും ശിവസേന ആരോപിച്ചു.
കാമ്പസിൽ നടന്ന പരിപാടിയിൽ കനയ്യകുമാർ അഫ്സൽ ഗുരുവിനെ അഭിവാദ്യം ചെയ്തുകൊണ്ടോ കശ്മീർ സ്വതന്ത്രമാകണമെന്ന് പറഞ്ഞോ മുദ്രാവാക്യം മുഴക്കിയിട്ടില്ല. അഫ്സൽ ഗുരുവിെന തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധിച്ച കനയ്യകുമാറിനും മറ്റ് സംഘാടകർക്കുമെതിരെ കേസെടുക്കാൻ ബി.ജെ.പിക്ക് യാതൊരു ധാർമിക അവകാശവും ഇല്ലെന്നും ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ പറയുന്നു.
കനയ്യ കുമാറുൾപ്പെടെ പത്തുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പാട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.