മമതയെ പുകഴ്ത്തി സി.പി.എം പുറത്താക്കിയ എം.പി ഋതബ്രത ബാനർജി

ന്യൂഡൽഹി: സി.പി.എം പുറത്താക്കിയ രാജ്യസഭ എം.പി ഋതബ്രത ബാനർജി പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനെയും മുഖ്യമന്ത്രി മമത ബാനർജിയെയും പുകഴ്ത്തി രംഗത്ത്.  പാർട്ടിയിൽ നിന്ന് പുറത്താക്കിയേതാടെ സ്വതന്ത്ര എം.പിയായി മാറിയ തനിക്ക് സ്വതന്ത്രമായി അഭിപ്രായം പറയാമെന്ന് സൂചിപ്പിച്ചാണ് ഋതബ്രത സമൂഹമാധ്യമങ്ങളിൽ വിവിധ പരാമർശങ്ങൾ നടത്തുന്നത്. 

‘‘ഞാനിപ്പോൾ ബംഗാളിൽ നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമാണ്. എെൻറ സംസ്ഥാനത്തിെൻറ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെൻറിൽ ഉയർത്തിക്കാട്ടും. മമത ബാനർജിക്കു കീഴിൽ ബംഗാൾ പുരോഗമിക്കുകയാണ്. സാധാരണക്കാരുടെ അവകാശങ്ങൾക്കുവേണ്ടി എപ്പോഴും പോരാടുന്ന മുഖ്യമന്ത്രിയാണ് മമത ബാനർജി’’ -ഋതബ്രത ട്വിറ്ററിൽ പറഞ്ഞു. 

പ്രോവിഡൻറ് ഫണ്ട് പലിശനിരക്ക് കുറച്ചതിനെ മമത വിമർശിച്ചതിനുപിന്നാലെയാണ് ഋതബ്രതയുടെ പ്രശംസ. അദ്ദേഹത്തിെൻറ പരാമർശം തൃണമൂൽ കേന്ദ്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ബംഗാളിൽ നിന്ന് രാജ്യസഭയിൽ 15 അംഗങ്ങളുണ്ട്. ഋതബ്രത ബാനർജിയുടെ രാജ്യസഭ കാലാവധി 2020വരെയുണ്ട്. 

കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹത്തെ സി.പി.എം പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയത്. ദുർനടത്തമാണ് ആരോപണം. കേന്ദ്രനേതൃത്വത്തിന് ബംഗാൾവിരുദ്ധ മനോഭാവമാണെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഭൂരിപക്ഷ പിന്തുണയില്ലെന്നും അന്നു തന്നെ ഋതബ്രത തുറന്നടിച്ചിരുന്നു. യെച്ചൂരിയുടെ രാജ്യസഭ പുനഃപ്രവേശനം തടഞ്ഞത് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ചേർന്നാണെന്നും അസൂയയാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - west bengal trinamool mamata - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.