ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലേത് വംശഹത്യയാണെന്ന് വെൽഫയർ പാർട്ടി ഒാഫ് ഇന ്ത്യ ദേശീയ പ്രസിഡൻറ് എസ്.ക്യൂ.ആർ ഇല്യാസ്. വെൽഫയർ പാർട്ടി പ്രതിനിധി സംഘം ആക്രമണത് തിന് ഇരയായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വംശീയാതിക്രമം അന്വേഷിക്കാൻ ഹൈകോടതി സിറ്റിങ് ജഡ്ജിയുടെ കീഴിൽ പ്രത്യേക സംഘം രൂപവത്കരിക്കണം. തലസ്ഥാന നഗരിയിൽ സമാധാനവും െഎക്യവും കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണം. വംശീയാതിക്രമത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റുചെയ്യണം.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷവും ഒരാൾക്ക് ജോലിയും പരിക്കേറ്റവർക്ക് 10 ലക്ഷവും നൽകണം. പുനരുദ്ധാരണ പ്രവൃത്തികൾ സർക്കാർ ഏറ്റെടുക്കണം. തകർക്കപ്പെട്ട സ്കൂളും പള്ളികളും സർക്കാർ ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിയണം.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആക്രമിക്കപ്പെട്ട പ്രദേശങ്ങൾ സന്ദർശിക്കണമെന്നും വെൽഫയർപാർട്ടി ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ വംശീയാക്രമത്തിന് ഇരയായവരും വെൽഫയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ സിദ്ദീഖി, ദേശീയ സെക്രട്ടറിമാരായ റസാഖ് പാലേരി, സിറാജ് താലിബ് തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.