ലഖ്നോ/െഡറാഡൂൺ: ഉത്തർപ്രദേശ് പൊലീസ് നിരവധി തവണ നിരപരാധികളെ അറസ്റ്റ് ചെയ്തുവെന്ന ഉത്തരാഖണ്ഡ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പ്രസ്താവനയിൽ ബി.ജെ.പി ഭരിക്കുന്ന അയൽസംസ്ഥാനങ്ങൾ തമ്മിൽ വാക്പോര്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി രാധ രതൂരിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ഉത്തർപ്രദേശ് പൊലീസ് തിരിച്ചടിച്ചു. മണൽ ഖനന മാഫിയയെ പിടികൂടാനെന്നു പറഞ്ഞ് യു.പി പൊലീസ് ഉത്തരാഖണ്ഡിൽ നടത്തിയ പരിശോധന നാട്ടുകാരുമായുള്ള സംഘർഷത്തിൽ കലാശിക്കുകയും ബി.ജെ.പി പ്രാദേശിക നേതാവിന്റെ ഭാര്യ കൊല്ലപ്പെടുകയും ചെയ്തതാണ് തർക്കത്തിനാധാരം. യു.പി പൊലീസിന്റെ പരിശോധയിൽ ഒന്നും കണ്ടെത്തിയിരുന്നില്ല.
ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും നിരപരാധികളെ ശിക്ഷിക്കരുതെന്നും രതൂരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
'യു.പി സർക്കാർ നിരവധി തവണ നിരപരാധികളെ പിടികൂടി, അവർ കുറ്റക്കാരെന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഇത് അങ്ങനെയാവരുത്. ഒരു നിരപരാധിയെ അറസ്റ്റ് ചെയ്യുന്നത് 99 കുറ്റവാളികൾ ഉയർന്നുവരാൻ ഇടയാക്കുമെന്നും അവർ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി യു.പി പൊലീസും രംഗത്തെത്തി. പ്രസ്താവന നിരുത്തരവാദപരമാണെന്നും സിവിൽ സർവിസുകാർ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നും യു.പി എ.ഡി.ജി.പി പ്രശാന്ത്കുമാർ പറഞ്ഞു.
ഈ മാസം 12നാണ് ഉത്തരാഖണ്ഡിലെ ഉദ്ധംസിങ് നഗറിൽ യു.പി പൊലീസിന്റെ പരിശോധനയും തുടർന്ന് സംഘർഷവും മരണവും ഉണ്ടായത്.
നിരവധി പൊലീസുകാരെ നാട്ടുകാർ ബന്ദിയാക്കുകയുമുണ്ടായി. തങ്ങളുടെ അനുവാദമില്ലാതെയാണ് യു.പി പൊലീസ് പരിശോധനക്കെത്തിയതെന്ന് ഉദ്ധംസിങ് നഗർ പൊലീസ് സൂപ്രണ്ടും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.