ലഖ്നോ: ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയിട്ടുകൊണ്ടുള്ള ഉത്തർപ്രദേശ് ട്രാഫിക് പൊലീസിൻെറ ഇ-ചലാൻ കണ്ട ഡ്രൈവർ ഞെട്ടി !!. കാരണം മറ്റൊന്നുമല്ല, കാറോടിച്ച തനിക്കാണ് ഹെൽമെറ്റ് ധരിക്കാത്തതിന് പൊലീസ് പിഴയിട്ടിരി ക്കുന്നത്. ഉത്തർപ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന പ്രശാന്ത് തിവാരിക്കാണ് പൊലീസ് വിചിത്രമായ ക ാരണം ചൂണ്ടിക്കാട്ടി പിഴയിട്ടത്.
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പൊലീസ് പിഴയൊടുക്കുന്ന ഇ-ചലാന്‍ എന്ന ഒാണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രശാന്ത് തിവാരിക്ക് പിഴ സംബന്ധിച്ച രേഖ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മഹീന്ദ്ര ബൊലേറൊ കാര്‍ ഓടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്നതാണ് തിവാരി ചെയ്ത കുറ്റം.
ഉത്തര്‍ പ്രദേശ് പൊലീസിൻെറ ഭാഗത്തു നിന്നുള്ള ആദ്യത്തെ സംഭവമല്ല ഇത്. നേരത്തെയും ഇത്തരം കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ച് പിയൂഷ് വര്‍ഷ്നി എന്നയാള്‍ക്ക് യു.പി പൊലീസ് 500 രൂപ പിഴയിട്ടിരുന്നു. ഇതിനെതിരെ ഹെല്‍മറ്റ് ധരിച്ച് ഫോര്‍വീലര്‍ ഓടിച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്. ട്രാക്ടര്‍ ഓടിച്ചയാളിൽ നിന്ന് ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റം ചുമത്തി 3000 രൂപ പിഴ ഈടാക്കിയ സംഭവവും ഉത്തർപ്രദേശിൽ അരങ്ങേറിയിരുന്നു.
ഭേദഗതി വരുത്തിയ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പൊലീസ് നടപടി സ്വീകരിച്ച് വരുന്നുണ്ട്. ഇതോടൊപ്പമാണ് പൊലീസ് ഇത്തരം കേട്ടുകേൾവിയില്ലാത്ത വിധം പിഴശിക്ഷ വിധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.