ലഖ്നോ: ഉത്തർപ്രദേശിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ. ഇതിലൊരാളെ അയോധ്യ കമീഷണറായി നിയമിച ്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയത്.
അടിസ്ഥാനസൗകര്യ-വ്യവസായ വികസന വകുപ്പ് സെക്രട്ടറി മഹേന്ദ്ര പ്രസാദ് അഗർവാളിനെയാണ് അയോധ്യയിലെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്. അയോധ്യ സർക്കിൾ കമീഷണറുടെ പദവിയായിരിക്കും അദ്ദേഹം വഹിക്കുക. ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ് ചീഫ് സെക്രട്ടറി അരവിന്ദ് കുമാർ ഊർജ വകുപ്പിലെ ചീഫ് സെക്രട്ടറി പദം വഹിക്കും. കുമാറിന് പകരക്കാരനായി എൻ.ആർ.ഐ ഡിപ്പാർട്ട്മെൻറിലെ രാജേഷ് കുമാർ സിങ് എത്തും. നിലവിൽ പബ്ലിക് എൻറർപ്രൈസ് ഡിപ്പാർട്ട്മെൻറ് ചീഫ് സെക്രട്ടറിയാണ് രാജേഷ് കുമാർ സിങ്. കുമാർ സിങ്ങിൻെറ പദവയിലേക്ക് ഊർജവകുപ്പിെല സെക്രട്ടറി പദം വഹിച്ചിരുന്ന അലോക് കുമാറിനെ നിയമിച്ചു.
ആർ.ഇ.ആർ.എ സെക്രട്ടറി അബ്ബർ അഹമ്മദിന് നമാമി ഗംഗയുടെയും ഗ്രാമീണ മേഖലയിൽ ജലവിതരണ വകുപ്പിേൻറയും ചുമതലയുമാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.