കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അലിപുര്‍ദാര്‍ ജില്ലയില്‍ കാപിറ്റല്‍ എക്സ്പ്രസ് പാളംതെറ്റി രണ്ടു പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജേന്ദ്ര നഗര്‍ ടെര്‍മിനലില്‍ നിന്ന് ഗുവാഹതിയിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ട്രെയിനിന്‍െറ രണ്ടു കോച്ചും എന്‍ജിനുമാണ് പാളംതെറ്റിയത്. ചൊവ്വാഴ്ച രാത്രി ശമുക്തല റോഡ് സ്റ്റേഷനു സമീപമാണ് അപകടം. മരിച്ച രണ്ടു പുരുഷന്മാരെ തിരിച്ചറിഞ്ഞിട്ടില്ല. റെഡ് സിഗ്നല്‍ അവഗണിച്ച് ഡ്രൈവര്‍ ട്രെയിന്‍ മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്.
സംഭവത്തില്‍ കാപിറ്റല്‍ എക്സ്പ്രസിലെ ഡ്രൈവര്‍, അസിസ്റ്റന്‍റ് ഡ്രൈവര്‍, ഗാര്‍ഡ് എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി അലിപുര്‍ദാര്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ സഞ്ജീവ് കിഷോര്‍ പറഞ്ഞു. റെയില്‍വേ സുരക്ഷ കമീഷന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും കിഷോര്‍ വ്യക്തമാക്കി. അപകടത്തില്‍പെട്ട മറ്റു യാത്രക്കാരെ കാമാക്യ-അലിപുര്‍ദാര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ അലിപുര്‍ദാര്‍ സ്റ്റേഷനിലത്തെിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.