തിരുപ്പതി: തിരുപ്പതി എം.പി ബാലി ദുർഗ പ്രസാദ് റാവു(64) കോവിഡ് ചികിൽസയിലിരിക്കെ മരിച്ചു. കോവിഡിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.
കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് 15 ദിവസം മുമ്പാണ് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1985ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ നിന്നാണ് റാവു ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996-98 കാലഘട്ടത്തിൽ ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്നു. പിന്നീട് പാർട്ടി മാറി വൈ.എസ്.ആർ കോൺഗ്രസിൽ ചേർന്നു2019 തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ ടിക്കറ്റിൽ തിരുപ്പതിയിൽ നിന്ന് മത്സരിച്ച് ജയിച്ചു. എം.പിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.