യു.പിയിലെ ഈ കടകളിൽ മുമ്പ് വിറ്റിരുന്നത് വിവാഹാവശ്യത്തിനുള്ള സാധനങ്ങൾ; ഇപ്പോൾ മരണാനന്തര ചടങ്ങിനുള്ളവ

എരിയുന്നത് നൂറുകണക്കിന് ചിതകൾ, ഒരുങ്ങുന്നതും അത്രതന്നെ... അന്ത്യകർമ്മങ്ങൾക്കുള്ള അവസരം കാത്ത് റോഡരികിൽ വെച്ചിരിക്കുന്ന മൃതദേഹങ്ങൾ... കോവിഡിന്‍റെ രണ്ടാം വരവിൽ മരണം തുടർക്കഥയാകുേമ്പാൾ ഉത്തർപ്രദേശിലെ പ്രയാഗ്രാജ് പോലുള്ള സ്ഥലങ്ങളിലെ കാഴ്ചയാണിത്. ഇവിടങ്ങളിലെ കടകളിലും ഈ അവസ്ഥക്ക് അനുസൃതമായ മാറ്റങ്ങൾ ദൃശ്യമാണ്.

ഇവിടെ വിവാഹാവശ്യങ്ങൾക്കുള്ള സാധനങ്ങൾ മാത്രം വിറ്റിരുന്ന കടകളിൽ ഇപ്പോൾ വിൽക്കപ്പെടുന്നത് മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന സാമഗ്രികളാണെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു. ആളുകൾ കല്യാണങ്ങൾ റദ്ദാക്കുന്നതും മരണങ്ങൾ കൂടി വരുന്നതും കണക്കിലെടുത്താണിത്. വിവാഹാവശ്യങ്ങൾക്കുള്ള സാധനങ്ങൾ മാത്രം വിറ്റിരുന്ന കടകൾ നടത്തിയിരുന്നവർ ഇപ്പോൾ മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന സാമഗ്രികൾ കൂടുതലായി സ്േറ്റാക്ക് ചെയ്യുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

'നഗരത്തിലും സമീപ പ്രദേശങ്ങളിലും കോവിഡ് കേസുകളും മരണങ്ങളും കൂടി വരികയാണ്. ഞങ്ങളുടെ കുടുംബം വിവാഹാവശ്യങ്ങൾക്കുള്ള സാധനങ്ങളുടെ ബിസിനസിലാണ് ഏർപ്പെട്ടിരുന്നത്. ഇപ്പോൾ ഞങ്ങൾ അന്ത്യകർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളാണ് കൂടുതലായും വിൽക്കുന്നത്' -പ്രയാഗ്രാജിലെ ഛൗക്ക് ഏരിയയിൽ കട നടത്തുന്ന അങ്കിത് അഗർവാൾ പറഞ്ഞു.

'ഇത് ശരിക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പ്രയോജനകരമാണ്. മരണാനന്തര ചടങ്ങുകൾക്കുള്ള സാധനങ്ങൾക്കായി പല കടകൾ കയറിയിറങ്ങുന്നത് അവർക്ക് ഒഴിവാക്കാം' -അങ്കിത് ചൂണ്ടിക്കാട്ടി. 'ഇവിടെയുള്ള രണ്ട് കടകൾ ദശകങ്ങളായി വിവാഹാവശ്യത്തിന് മാത്രമുള്ള സാധനങ്ങളാണ് വിറ്റിരുന്നത്. അവർ ഇപ്പോൾ മരണാനന്തര ചടങ്ങുകൾക്കുള്ള സാധനങ്ങളാണ് വിൽക്കുന്നത്' -പ്രദേശവാസികളിലൊരാൾ പറഞ്ഞു. 

Tags:    
News Summary - Then 'one-stop' shop for wedding fare, now sells items for cremation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.