അഹമ്മദാബാദ്: അവിവാഹിതരായ സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുജറാത്തിലെ ബനാസ്കാണ്ഡ ജില്ലയിലെ ഠാക്കൂർ സമുദാ യം വിലക്കി. കഴിഞ്ഞ ദിവസം ചേർന്ന ഠാക്കൂർ സമുദായ അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. അവിവാഹിതയുടെ കൈയിൽനിന്ന് മൊബൈൽ കണ്ടെത്തിയാൽ മാതാപിതാക്കൾക്ക് 1.50 ലക്ഷം പിഴ ചുമത്താനാണ് തീരുമാനം.
കൂടാതെ, സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കൾക്കും പിഴ ചുമത്താൻ നിർദേശമുണ്ട്. ഈ കുറ്റത്തിന് ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെയാണ് മാതാപിതാക്കൾ പിഴ നൽകേണ്ടത്.
ഠാക്കൂർ സമുദായത്തിലെ 14 ഗ്രാമമുഖ്യൻമാരാണ് യോഗം ചേർന്നത്. വിവാഹങ്ങളിൽ ഡി.ജെ പാർട്ടിയും പടക്കം പൊട്ടിക്കുന്നതും ഒഴിവാക്കാനും ഇവരുടെ ഉത്തരവുണ്ട്.
പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കുന്നതിൽ തെറ്റില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഗാനിബെന്‍ ഠാക്കൂര്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.