അഹ്മദാബാദ്: ട്യൂഷൻ ക്ലാസ് നടക്കുന്ന കെട്ടിടത്തിലുണ്ടയ തീപിടിത്തത്തിൽ മരണം 22 ആയി. മരിച്ചവരിൽ 18 േപർ െപൺ കുട്ടികളാണ്. സൂറത്തിെല സർതാന മേഖലയിലെ ‘തക്ഷശില’ സമുച്ചയത്തിലെ നാലുനില കെട്ടിടത്തിൽ വെള്ളിയാഴ്ചയാണ് തീ പടർന്നത്.
കെട്ടിടത്തിെൻറ രണ്ടാം നിലയിലായിരുന്നു ട്യൂഷൻ ക്ലാസുകൾ. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.എച്ച്. ആർ.സി) ഗുജറാത്ത് സർക്കാറിനോട് വിശദീകരണം തേടി നോട്ടീസയച്ചു. ഇരകളുടെ കുടംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ടു മാത്രം നാടിനെ ഞെട്ടിച്ച ദുരന്തത്തിന് പരിഹാരമാവുന്നില്ലെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
തീപിടിത്തത്തിൽ മരിച്ച 22 വിദ്യാർഥികളിൽ മൂന്നുപേർക്ക് 12ാം ക്ലാസ് പരീക്ഷയിൽ വിജയം. ദുരന്തത്തിന് പിന്നാലെ ശനിയാഴ്ച രാവിലെയാണ് പരീക്ഷാഫലം വന്നത്.
സംഭവത്തിൽ, അധ്യാപകൻ ഭാർഗവ് ഭൂട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിട ഉടമകളായ രണ്ടുപേരെ പൊലീസ് തിരയുകയാണ്. ഇവർ ഒളിവിൽ പോയതായി സൂറത്ത് പൊലീസ് കമീഷണർ സതീഷ് ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.