ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സുപ്രീംകോടതി അഭിഭാഷകരുടെ പ്ര തിഷേധം. ലോയേഴ്സ് ഫോർ െഡമോക്രസിയുടെ ബാനറിൽ ചൊവ്വാഴ്ച സുപ്രീംകോടതി പരിസര ത്തുനിന്ന് ജന്തർമന്തറിലേക്കു നടത്തിയ റാലിയിൽ നൂറുകണക്കിന് അഭിഭാഷകർ പെങ്കടുത്തു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ജനസംഖ്യ രജിസ്റ്ററിനെതിരെയും അഭിഭാഷകർ പ്രതിഷേധിച്ചു.
മുൻ കേന്ദ്രമന്ത്രിമാരും മുതിർന്ന അഭിഭാഷകരുമായ അശ്വിനി കുമാർ, സൽമാൻ ഖുർഷിദ് എന്നിവരും മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, രാജു രാമചന്ദ്രൻ തുടങ്ങിയവരും മാർച്ചിൽ അണിനിരന്നു. ഡൽഹി ലജ്പത് നഗറിൽ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിച്ച അഭിഭാഷക സൂര്യ രാജപ്പനും മാർച്ചിൽ പെങ്കടുത്തു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിെൻറ ഭാഗമായിട്ടാണ് അഭിഭാഷകർ പ്രതിഷേധിച്ചതെന്ന് റാലിയിൽ സംസാരിച്ച അശ്വിനി കുമാർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും ഭരണഘടന സംരക്ഷിക്കുന്നതിന് രാജ്യെത്ത ജനങ്ങൾക്കൊപ്പം അഭിഭാഷകർ എന്നും നിൽക്കുമെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി.
ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി പി.വി. സുരേന്ദ്രനാഥ്, അനിൽകുമാർ ചൗഹാൻ, സോം ദത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.