ന്യൂഡൽഹി: ഹോട്ടൽ തൊഴിലാളിയെ കൊന്ന കേസിൽ ശരവണഭവൻ ഹോട്ടൽ ശൃംഖലാ ഉടമ പി. രാജഗോപാലിൻെറ ജീവപര്യന്തം തടവ് സുപ ്രീം കോടതി ശരിവെച്ചു. ജൂലൈ ഏഴിന് മുമ്പായി കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.
ശരവണ ഭവൻ ഹോട്ടലിലെ തൊഴിലാളിയായിരുന്ന ശാന്തകുമാറിനെ 2009ൽ രാജഗോപാൽ കൊന്നുവെന്നാണ് കേസ്. കേസിൽ ജീവപര്യന്തം ശിക്ഷ നൽകിയ മദ്രാസ് ഹൈകോടതി വിധിയെ രാജഗോപാൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.
തൊഴിലാളിയുടെ ഭാര്യ ജീവജ്യോതിയെ മൂന്നാം ഭാര്യയായി വിവാഹം കഴിക്കുന്നതിനാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രൊസിക്യൂഷൻ വാദം. കൊടൈക്കനാൽ കാടുകളിലെ പെരുമാൾ മലൈയിൽ വെച്ച് ശാന്തകുമാറിനെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.