ന്യൂഡൽഹി: വിവാഹമോചന കേസിൽ വിചിത്ര വിധിയുമായി സുപ്രീംകോടതി. ഭർത്താവിനോട് ‘നന്നായി പെരുമാറാൻ’ ഭാര്യയോട് നിർദേശിച്ച രാജ്യത്തെ ഉന്നത കോടതി, ഭർത്താവിനൊപ്പം പോകാനും ഉത്തരവിട്ടു. തങ്ങളുടെ അനുമതി ഇല്ലാതെ ഭർത്താവിനെ വിട്ടുപോകാൻ പാടില്ലെന്നും രണ്ടംഗ ബെഞ്ച് നിർദേശിച്ചു. കോടതിവിധിക്ക് എതിരെ വനിത, രാഷ്ട്രീയ നേതാക്കൾ രംഗത്തുവന്നു.
ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ദീപക് ഗുപ്ത എന്നിവരാണ് ഡിസംബർ ഒന്നിന് ഇൗ വിചിത്ര വിധി പുറെപ്പടുവിച്ചത്. ഭാര്യയായ രാജ്പാലിന് നഷ്ടപരിഹാരം നൽകണമെന്ന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതിയുടെ വിധിക്ക് എതിരെ ഭർത്താവായ ഹർജിന്ദർ സിങ്ങാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവരും കോടതിയിൽ ഹാജരായിരുന്നു. ഇരുവരോടും സംസാരിച്ചശേഷം പുറപ്പെടുവിച്ച വിധിയിെല നിർദേശങ്ങളും നിരീക്ഷണങ്ങളുമാണ് വിവാദമായത്. ഹർജിന്ദർ സിങ്ങിെൻറ ഹരജി ന്യായവും സ്നേഹം നിറഞ്ഞതുമാണെന്ന് വിധിയിൽ ചൂണ്ടിക്കാട്ടിയ കോടതി, വിധിപറയുന്ന ഇൗ ദിവസം മുതൽ ഭർത്താവിനൊപ്പം പോകണമെന്ന് ഭാര്യയോട് നിർദേശിച്ചു.
ഭാര്യ നന്നായി പെരുമാറുകയും വേണം. കൂടാതെ ഭർത്താവിനെയും അദ്ദേഹത്തിെൻറ വയസ്സായ മാതാവിനെയും നന്നായി പരിപാലിക്കണം. ഭാര്യയുടെ വീട്ടുകാർ ദമ്പതികളുടെ സമാധാന ജീവിതത്തിൽ ഇടപെടാൻ പാടില്ല. മാത്രമല്ല, കോടതിയുടെ അനുവാദം ഇല്ലാതെ ഭാര്യ ഭർത്താവിനെ വിട്ടുപോകാൻ പാടില്ലെന്നും വിധിച്ചു. കേസ് ജനുവരി 17ന് വീണ്ടും പരിഗണിക്കും.
എന്നാൽ, ഹാദിയ കേസിൽ ഭർത്താവ് രക്ഷകർത്താവ് ആകാൻ പാടില്ലെന്ന് ഉപദേശിച്ച സുപ്രീംകോടതിയാണ് ‘നന്നായി പെരുമാറണം, ഭർത്താവിനെയും അമ്മായി അമ്മയെയും നല്ലവണ്ണം പരിപാലിക്കണം’ എന്ന് ഭാര്യയോട് പറയുന്നതെന്ന് സി.പി.െഎ (എം.എൽ) പി.ബിയംഗം കവിത കൃഷ്ണൻ പ്രതികരിച്ചു. ഇൗ ഉപദേശം സഹപ്രവർത്തകരായ ജഡ്ജിമാരോട് പറയൂവെന്നും അവർ വിധിയെ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.