ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കിടെ നടത്തിയ പ്രസംഗത്തെ കുറിച് ച് വിശദീകരണവുമായി ജെ.എൻ.യു ഗവേഷകൻ ശർജീൽ ഇമാം. പ്രസംഗത്തിലെ പരാമർശങ്ങൾ അപ്പോഴത്തെ മാനസികാവസ്ഥയിൽ പറ ഞ്ഞതാണെന്ന് ശർജീൽ ഇമാം പൊലീസിനോട് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങ ൾ തന്‍റേതാണെന്ന് ശർജീൽ പൊലീസിന് മുമ്പാകെ സമ്മതിച്ചു. അതേസമയം, പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങൾ മനഃപൂർവമാണെന്ന നിഗമനത്തിലാണ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചും സ്പെഷ്യൽ സെല്ലും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ്യ ഇസ്ലാമിയ യൂനിവേഴ്സിറ്റി, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രസംഗിച്ചു, ദേശദ്രോഹ പരാമർശം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് ഷർജീലിനെതിരെ രാജ്യദ്രോഹ കേസെടുത്തത്.
ചൊവ്വാഴ്ച സ്വദേശമായ ബിഹാറിലെ ജെഹനബാദിലെത്തിയ ഡൽഹി പൊലീസിനു മുമ്പാകെയാണ് ശർജീൽ ഇമാം കീഴടങ്ങിയത്. ഡൽഹി പാട്യാല കോടതിയിൽ ഹാജരാക്കിയ ശർജീലിനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അഞ്ചു ലക്ഷം പേർ ഒരുമിച്ചാൽ അസം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്താമെന്നായിരുന്നു ശർജീൽ ഇമാനിന്റെ വിവാദ പരാമർശം. ഇതിന്‍റെ പേരിൽ ഡൽഹി, അസം, മണിപ്പൂർ, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളിലാണ് ശർജീലിനെതിരെ രാജ്യദ്രോഹ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.