ന്യൂഡൽഹി: കോൺഗ്രസിെൻറ സംയുക്ത പാർലമെൻററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. ഡൽഹിയിൽ നടന്ന കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിൽ ഡോ. മൻമോഹൻ സിങാണ് സോണിയയുടെ പേര് നിർദേശിച്ചത്. രണ്ട് പേർ പിന്താങ്ങിയതോടെ സോണിയയെ തെരഞ്ഞെടുത്ത് യോഗം പ്രമേയം പാസാക്കി.
കോൺഗ്രസ് പാർട്ടിയിൽ വിശ്വാസമർപ്പിച്ച 12.13 കോടി വോട്ടർമാർക്ക് സോണിയ നന്ദി അറിയിച്ചു. ബി.ജെ.പിക്കെതിരെ ശക്തമായി പോരാടാൻ കോൺഗ്രസിൻെറ 52 എം.പിമാർ മതിയെന്ന് യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 52 എം.പിമാർക്ക് പുറമെ പാർട്ടിയുടെ രാജ്യസഭ എം.പിമാരും യോഗത്തിൽ പങ്കെടുത്തു.
Smt. Sonia Gandhi elected as the leader of Congress Parliamentary Party!
— Randeep Singh Surjewala (@rssurjewala) June 1, 2019
She says, ‘we thank the 12.13 Cr voters for reposing faith in the Congress Party’. pic.twitter.com/H4z9i3dN8B
ലോക്സഭ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെയും യോഗം തെരഞ്ഞെടുക്കും. രാഹുൽ ഗാന്ധി തന്നെ ലോക്സഭ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന് എം.പിമാരിൽ ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. സഭയില്‍ സര്‍ക്കാറിനെതിരെ കൂട്ടായ്മ ഉണ്ടാക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും ഇത് അനിവാര്യമാണെന്നാണ് എം.പിമാരുടെ അഭിപ്രായം. 2014ൽ മല്ലികാർജുൻ ഖാർഗെയായിരുന്നു നേതൃസ്ഥാനത്ത്. എന്നാൽ ഇത്തവണ കർണാടകയിലെ ഗുൽബർഗയിൽ ഖാർഗെ തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.