മുംബൈ: സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ യവാത്മലിൽ സ ംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമയിൽ 40 ൈസനികരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിൽ എല്ലാവരും അതീവ വേദനയിലാണ ്. നിങ്ങളുടെ അമർഷം എനിക്ക് മനസിലാകും. മഹാരാഷ്ട്രയുടെ രണ്ട് മക്കൾക്ക് പുൽവാമയിൽ ജീവൻ നഷ്ടമായി. അവരുടെ ജീവ ത്യാഗം വെറുതെയാകില്ല. ഇൗ ആക്രമണം നടത്തിയ ഭീകര സംഘടന എത്ര ഒളിക്കാൻ ശ്രമിച്ചാലും ശിക്ഷിക്കപ്പെടും. അതിന് സുരക് ഷാ സേനക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് - പ്രധാനമന്ത്രി വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്ശെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. പാകിസ്താനെ അന്താരാഷട്ര സമൂഹത്തിൽ ഒറ്റപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ച ഇന്ത്യ അതിപ്രിയ രാജ്യമെന്ന പദവി പിൻവലക്കുകയും ചെയ്തിരുന്നു.
എന്നാൽ അന്വേഷണം പേലും നടത്താതെ പാകിസ്താനെ കുറ്റപ്പെടുത്തുകയാണ് ഇന്ത്യ എന്നാണ് പാക് ആരോപണം. ആക്രമണത്തിൽ പങ്കില്ലെന്നും ലോകത്തെവിടെയുമുള്ള ഭീകരാക്രമണങ്ങളെ അപലപിക്കുന്നുവെന്നും പാക് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നലകുന്നത് അവസാനിപ്പിക്കണമെന്ന് യു.എസ് പാകിസ്താന് മുന്നറിയിപ്പ് നൽകി. ഭീകരവിരുദ്ധ നീക്കങ്ങൾക്ക് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യു.എസ് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.