ന്യൂഡൽഹി: ബില്ലിനെ പിന്തുണക്കാത്തവർ ദേശദ്രോഹി എന്ന് ബി.ജെ.പി നേതാക്കൾ പറയുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. എതിർക്കുന്നവർ സംസാരിക്കുന്നത് പാകിസ്താൻ ഭാഷയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ഇതെന്താണ്? സഭയിൽ ഇൗ എതിർക്കുന്നവരെല്ലാം പാകിസ്താൻ ഭാഷയിലാണോ സംസാരിക്കുന്നത്? അസമിലും ത്രിപുരയിലും ബില്ലിനെതിരെ സംസാരിക്കുന്നവർ പാകിസ്താൻ ഭാഷയാണോ സംസാരിക്കുന്നത്? അതിനാൽ ദേശദ്രോഹിയുെട സർട്ടിഫിക്കറ്റ് ആരും നൽേകണ്ട.
എൻ.ആർ.സി കഴിഞ്ഞാൽ മോദി റാലികളിൽ പറഞ്ഞപോലെ രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമോ എന്ന് റാവത്ത് ചോദിച്ചു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ മാനിക്കണം എന്നാണ് ഞങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.