ഇ.ഡി മരവിപ്പിച്ച അക്കൗണ്ടുകൾ മമത പക്ഷത്തിന് പ്രവർത്തിപ്പിക്കാനാവില്ല

കൊൽക്കത്ത: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ച പാർട്ടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ ഇടക്കാല അനുമതി നൽകണമെന്ന തൃണമൂൽ കോൺഗ്രസ് മമത ബാനർജി പക്ഷത്തിന്റെ ആവശ്യം നിരസിച്ച് കൽക്കട്ട ഹൈകോടതി.

അവിഹിതമായ സാമ്പത്തിക ഇടപാടുകൾ, നിയമവിരുദ്ധമായി പണം പിരിക്കൽ, പാർട്ടിയുടെ ചില ബാങ്ക് അക്കൗണ്ടുകളിലൂടെ സംശയാസ്പദമായ ഫണ്ടുകൾ വകമാറ്റൽ എന്നിവ ആരോപിച്ച് സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചതും തൃണമൂൽ കോൺഗ്രസിന്റെ 440.42 കോടി രൂപ ആസ്തിയുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും. ഇരുപക്ഷത്തിന്റെയും വാദങ്ങൾ പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് കൃഷ്ണ റാവു ജൂലൈ 13ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.  

Tags:    
News Summary - Mamata's party cannot operate accounts frozen by ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.