മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരത് പവാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ പിന്തുണയുമ ായി ശിവസേനയും കോൺഗ്രസും. ശരത് പവാറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജനം വിശ്വസിക്കില്ലെന്ന് ശിവസേന എം.പി സഞ്ജയ് റൗട്ട് പറഞ്ഞു. പവാറിനെതിരെ തെളിവുകൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയപ്രേരിതമായാണ് പവാറിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രതികരിച്ചു. കേന്ദ്രസർക്കാറിെൻറ പ്രതികാര നടപടിയുടെ ഭാഗമായാണ് കേസ്. മഹാരാഷ്ട്രയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പി സർക്കാറിെൻറ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പവാർ ചോദ്യം ചെയ്യലിനായി എൻഫാഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകും. അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാൻ പവാറിെൻറ വസതിക്ക് മുന്നിലും ഇ.ഡി ഓഫീസിലും കനത്ത സുരക്ഷയാണ് മുംബൈ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.