മുംബൈ: സുഹൃത്തിനെ കൊന്ന് ശരീരം ചെറിയ കഷണങ്ങളാക്കി ശുചിമുറിയിലെ ക്ലോസറ്റിൽ തള്ളിയയാൾ അറസ്റ്റിൽ. പിൻറു ശ ർമ എന്ന 45 കാരനാണ് സുഹൃത്ത് ഗണേഷ് കോലാത്കറിനെ (40) കൊന്നതിന് അറസ്റ്റിലായത്. താൻ വാടകക്കെടുത്ത മുംബൈ വിര ാറിലുള്ള ബച്ച്രാജ് പാരഡൈസ് സൊസൈറ്റിയുടെ ഫ്ലാറ്റിലെത്തിച്ചാണ് കൊല നടത്തിയത്. തുടർന്ന് മൃതദേഹം ശക്ത ിയേറിയ യന്ത്രകട്ടർ ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഫ്ലാറ്റിലെ േക്ലാസറ്റിൽ തള്ളുകയായിരുന്നു.
കെട്ടിടത്തിലെ മറ്റ് ഫ്ലാറ്റുകളിലുള്ള ക്ലോസറ്റുകളിൽ തടസ്സം നേരിട്ട് മാലിന്യം പുറത്തുപോകാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കിൽനിന്ന് മനുഷ്യ ശരീരത്തിെൻറ ഭാഗങ്ങൾ കണ്ടെത്തിയത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പിൻറു ശർമ പിടിയിലായത്. ഇതിനിടെ ഗണേഷ് കോലാത്കറിനെ കാണാനില്ലെന്നു കാണിച്ച് അദ്ദേഹത്തിെൻറ കുടുംബം നാരായണ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
അടുത്ത സുഹൃത്തുക്കളായ ഇരുവരും ഫ്ലാറ്റിലിരുന്ന് സംസാരിക്കുന്നതിനിടെയുണ്ടായ വഴക്കിനെ തുടർന്ന് ശർമ കോലാത്കറിനെ പിടിച്ച് തള്ളുകയും കോലാത്കർ തലയിടിച്ച് വീഴുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജയന്ത് ബാജ്ബലെ പറഞ്ഞു. ബോധരഹിതനായ കോലാത്കർ മരിച്ചുവെന്ന് കരുതി ശരീരം മുറിച്ച് തള്ളുകയായിരുന്നുവെന്ന് ശർമ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.