മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് േബാർഡ് ഒാഫ് ഇന്ത്യ (സെബി) ചുമത്തിയ പിഴ അടക്കാത്തതിനെ തുടർന്നുള്ള കേസിൽ ഒാഹരി ദല്ലാൾ കേതൻ പരേഖിന് മൂന്നുവർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രത്യേക കോടതി ജഡ്ജി വി.സി. ബാർദെയാണ് ശിക്ഷ വിധിച്ചത്. കേതൻ പരേഖിെൻറ ബന്ധു കാർത്തിക് പരേഖിനും തുല്യ ശിക്ഷ വിധിച്ചിട്ടുണ്ട്. അതേസമയം, കേസിലെ പ്രതികളായ നവീൻ ചന്ദ്ര പരേഖ്, കിർതി കുമാർ പരേഖ് എന്നിവരെ കുറ്റവിമുക്തരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.