ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി മുന്നോട്ടുപോകില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പീഡനത്തിനിരയായി പുറത് താക്കപ്പെട്ട മുൻ ജീവനക്കാരിയെ സുപ്രീംകോടതി ജോലിയിൽ തിരിച്ചെടുത്തതെന്ന് ‘ഹിന്ദു സ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. രാജ്യത്തിെൻറ പ്രതിച്ഛായ തകർക്കരുതെന്ന് പറഞ്ഞ ാണ് മുൻ ജീവനക്കാരിയെകൊണ്ട് ഇത്തരമൊരു ഉറപ്പ് വാങ്ങിയത്. സർവിസിൽനിന്ന് പുറത്താക്കിയതിനെതിരെ നൽകിയ അപ്പീൽ പിൻവലിക്കാനും ഇതിനായി പ്രവർത്തിച്ച മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പരാതിക്കാരിയോട് നിർദേശിച്ചു.
രഞ്ജൻ ഗൊഗോയിക്കെതിരെ പരാതിയുമായി പോകില്ലെന്ന് രേഖാമൂലം ഉറപ്പുനൽകിയെന്ന് ജീവനക്കാരിയുടെ കുടുംബമാണ് അറിയിച്ചത്. ഇൗ കേസിൽ നേരത്തേ ഇടപെട്ട കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണിത് ചെയ്തത്. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെതിരെ ജീവനക്കാരി നൽകിയ അപ്പീലും ഇതേ ഉദ്യോഗസ്ഥൻ ഇടപെട്ട് പിൻവലിച്ചിരുന്നു.
2018 ഒക്ടോബറിൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നടത്തിയ പീഡനത്തിനെതിരെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ജൂനിയർ കോർട്ട് അസിസ്റ്റൻറ് തസ്തികയിലുണ്ടായിരുന്ന ജീവനക്കാരി വിശദമായ പരാതി മറ്റു ജഡ്ജിമാർക്ക് നൽകിയത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ ആരോപണ വിധേയനായ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിതന്നെ നിലവിലുള്ള ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതിയുണ്ടാക്കി.
സമിതിയിൽനിന്ന് നീതി ലഭിക്കില്ലെന്ന് വ്യക്തമാക്കി നടപടിയുമായി സഹകരിക്കില്ലെന്ന് ജീവനക്കാരി അറിയിച്ച ശേഷം ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ മൂന്നംഗ സമിതി മുൻ ചീഫ് ജസ്റ്റിസിന് ക്ലീൻചിറ്റ് നൽകിയിരുന്നു. പരാതിക്കാരിക്ക് പിന്നിൽ സുപ്രീംകോടതിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കാൻ മൂന്നംഗ ബെഞ്ചിനെയും സുപ്രീംകോടതി തിരഞ്ഞെടുത്തിരുന്നു.
നിരവധി തവണ സ്ഥലംമാറ്റത്തിനിരയായ ജീവനക്കാരി അത് ചോദ്യം ചെയ്തുവെന്നും അനുമതിയില്ലാതെ അവധിയെടുത്തുവെന്നും പറഞ്ഞ് ഇതിനിടയിൽ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.