ചെന്നൈ: 12കാരിയെ പീഡിപ്പിച്ച കേസിൽ 63കാരന് പത്തു വർഷം തടവും 15,000 രൂപ പിഴയും. കടലൂർ പെണ്ണാടം പെരുമാൾ കോവിൽ തെരുവിൽ എസ്. ശങ്കരനാരായണൻ ആണ് പ്രതി. ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതിയെ ആശുപത്രിയിൽ ചെന്നു കണ്ടാണ് കടലൂർ ജില്ല മഹിള കോടതി ജഡ്ജി ഡി. ലിംഗേശ്വരൻ വിധി പ്രഖ്യാപനം നടത്തിയത്.
വ്യാഴാഴ്ച പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജി പ്രഖ്യാപിച്ചിരുന്നു. ഇൗ സമയത്ത് ശങ്കരനാരായണൻ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ ചെന്ന ജഡ്ജി പ്രതിയിൽനിന്ന് കോടതി രേഖകളിൽ ഒപ്പിട്ടുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.