അസമിലെ തടങ്കൽപാളയത്തിൽ ഉള്ളവരുടെ മോചനം; സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡൽഹി: അസമിലെ തടങ്കൽപാളയത്തിൽ (ഡിറ്റൻഷൻ സെന്‍റർ) രണ്ട് വർഷം പൂർത്തിയായവരെ വിട്ടയക്കുന്നത് സംബന്ധിച്ച ഹരജ ിയിൽ സുപ്രീംകോടതി നോട്ടീസ്. തടങ്കൽപാളയത്തിൽ രണ്ട് വർഷം പൂർത്തിയാക്കിയ രാജു ബാലാദാസിന്‍റെ ഹരജിയിൽ കേന്ദ്ര, സം സ്ഥാന സർക്കാരുകൾക്കാണ് നോട്ടീസ് അയച്ചത്.

കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ തടങ്കൽപാളയത്തിലെ ജനബാഹുല്യം കുറക്കുക വഴി വൈറസ് ബാധ തടയാൻ സാധിക്കുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അസമിലെ തടങ്കൽപാളയത്തിൽ 802 പേർ കഴിയുന്നതായി മാർച്ച് മൂന്നിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചിരുന്നു.

വിദേശി ട്രൈബ്യൂണല്‍ ഇന്ത്യൻ പൗരനല്ലെന്ന് പ്രഖ്യാപിക്കുന്നവരെ അസമിലെ ദിബ്രുഗഢ്, ജോര്‍ഹട്ട്, കൊക്രജാർ, സില്‍ച്ചാര്‍, തേസ്പുര്‍, ഗോള്‍പാറ എന്നീ ജില്ലകളില്‍ ജയിലിന് അനുബന്ധമായി ഒരുക്കിയ ആറു തടവറകളിലാണ് താമസിപ്പിക്കുന്നത്.

സ്ത്രീകളെ അവര്‍ക്ക് മാത്രമായുള്ള കൊക്രജാറിലെ തടവറയിലേക്ക് മാറ്റും. ട്രൈബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ചാല്‍ മൂന്നു വര്‍ഷം ചുരുങ്ങിയത് തടവറയിൽ കിടന്നാല്‍ മാത്രമേ കര്‍ശന ഉപാധികളോടെ ജാമ്യം ലഭിക്കുകയുള്ളു.

Tags:    
News Summary - SC Issues Notice On Plea Seeking Release Of Detainees In Assam Foreigners' Detention Centres -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.