ശശികലയുടെ പുനഃപരിശോധനാ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് എ.െഎ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല ഇന്ന് സുപ്രീം കോടതിെയ സമീപിക്കും. കേസിൽ വിചാരണക്കോടതി നാലു വർഷത്തെ ജയിൽ ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ഇൗ വിധി കർണാടക ഹൈകോടതി തള്ളിയിരുന്നു. എന്നാൽ ഹൈകോടതി വിധി റദ്ദാക്കി വിചാരണ കോടതിയുടെ വിധി നടപ്പിലാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതു പ്രകാരം ശശികല നാലു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 

ശശികലയും സഹോദര ഭാര്യ ഇളവരശിയും ജയലളിതയുടെ വളർത്തു പുത്രൻ വി.എൻ സുധാകരനുമാണ് വിധി പുനഃപരിശോധനാ ഹരജി ഫയൽ ചെയ്തത്. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും കേസിൽ പ്രതിയായിരുന്നു. 

അഴിമതിക്കേസിൽ പ്രധാന പ്രതിയുടെ മരണശേഷം കൂട്ടു പ്രതികൾക്കെതിരെയുളള നടപടികളിൽ ഇളവു ചെയ്യാം എന്ന 1991 ലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചാണ് പുനഃപരിശോധനാ ഹരജി നൽകുന്നത്. 

ഫെബ്രുവരി 14നാണ് കേസിൽ ശശികലയെ കുറ്റക്കാരിയായി സുപ്രീംകോടതി കണ്ടെത്തിയത്. 53.60 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിചാരണ കോടതി കെണ്ടത്തിയത്. ജയലളിതക്ക് 100 കോടി പിഴയും നാലു വർഷം തടവും ശശികലക്ക് 10 കോടി പിഴയും നാലു വർഷം തടവുമാണ് വിധിച്ചിരുന്നത്. ചെന്നൈയിലെ പൊയസ് ഗാർഡനിലുള്ള ജയലളിതയുടെ ബംഗ്ലാവിൽ വച്ചാണ് ഗൂഢാലോചന നടന്നെതന്നും കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ജയലളിത മരിച്ചതിനെ തുടർന്ന് അവർക്കെതിെരയുള്ള ശിക്ഷ റദ്ദാക്കി. 

Tags:    
News Summary - Sasikala Files Review Petition in SC Against Conviction in DA Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.