ദാവോസ്: രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലെ സാമ്പത്തിക അന്തരം അതിദ്രുതം പെരുകുന്നതിെൻറ ഞെട്ടിപ്പിക്കുന്ന ചിത്രം അനാവരണം ചെയ്ത് സർവേ. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ഇന്ന് തുടങ്ങുന്ന ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്) ഉച്ചകോടിക്ക് മുന്നോടിയായി ആഗോള സന്നദ്ധ സംഘടനയായ ‘ഒാക്സ്ഫാം’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ലോക സമ്പദ്വ്യവസ്ഥ അതിസമ്പന്നരെ എങ്ങനെയാണ് കൂടുതൽ സമ്പന്നരാക്കുന്നതെന്നും ദരിദ്രർ എങ്ങനെയാണ് കൂടുതൽ ദരിദ്രരാകുന്നതെന്നും വെളിപ്പെടുത്തുന്നത്. ആഗോള തലത്തിൽ ദാരിദ്യ്രം ഇല്ലായ്മചെയ്യാൻ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനകളുടെ കൂട്ടായ്മയാണ് ഒാക്സ്ഫാം.
സർവേയിലെ പ്രസക്തഭാഗങ്ങൾ: 2017ൽ ഇന്ത്യയുടെ മൊത്തം വരുമാനത്തിെൻറ 73 ശതമാനവും സ്വന്തമാക്കിയത് അതിസമ്പന്നരായ ഒരു ശതമാനം പേർ. (കഴിഞ്ഞവർഷം കൈവശപ്പെടുത്തിയത് 58 ശതമാനം) രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 67 കോടി ദരിദ്രരുടെ വരുമാനം കഴിഞ്ഞവർഷം വർധിച്ചത് കേവലം ഒരു ശതമാനം മാത്രം. കഴിഞ്ഞവർഷം രാജ്യത്തെ വൻകിടക്കാരിൽ ഒരു ശതമാനത്തിെൻറ വരുമാനത്തിലുണ്ടായ വർധന 20.9 ലക്ഷം കോടിയാണ്. നടപ്പു വർഷ കേന്ദ്ര ബജറ്റിന് തുല്യമാണ് ഇൗ തുക. 2017ൽ രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായത് അഭൂതപൂർവ വളർച്ച. രണ്ടു ദിവസത്തിൽ ഒരാൾവീതം കൂടി-ആകെ 101 പേർ. പുതുതായി ഉദയംചെയ്തത് 17 ശതകോടീശ്വരന്മാർ. സാധാരണ തൊഴിലാളിയുടെ വേതനം വർഷത്തിൽ വെറും രണ്ടു ശതമാനം വീതമാണ് വർധിക്കുന്നത്.
രാജ്യത്തെ മുൻനിര തുണിവ്യവസായ കമ്പനിയിലെ ഉയർന്ന ശമ്പളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥൻ ഒരു വർഷം കൊണ്ട് സമ്പാദിക്കുന്ന തുക, നേടണമെങ്കിൽ മിനിമം കൂലിക്ക് തൊഴിലെടുക്കുന്ന ഗ്രാമീണന് 941 വർഷം േവണ്ടിവരും. സാധാരണ തൊഴിലാളി അവെൻറ ജീവിതകാലംകൊണ്ട് (തൊഴിലെടുക്കുന്ന 50 വർഷം)സമ്പാദിക്കുന്ന തുക നേടാൻ വലിയ തുണിക്കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന് വെറും പതിനേഴര ദിവസം മതി ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന പരാജയപ്പെടുന്ന സാമ്പത്തിക വ്യവസ്ഥയുടെ സൂചനയാണെന്ന് ഒാക്സ്ഫാം ഇന്ത്യ സി.ഇ.ഒ നിഷ അഗർവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.