ബലാത്സംഗ കേസ്: ബി.ജെ.പി നേതാവ് സ്വാമി ചിൻമയാനന്ദിനെ ചോദ്യം ചെയ്തു

ഷാജഹാൻപുർ: 23കാരിയായ നിയമ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിൻമയാനന്ദിനെ ചോദ്യം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ചിൻമയാനന്ദിനെ ഉത്തർപ്രദേശ് പൊലീസിലെ പ്രത ്യേക അന്വേഷണ സംഘം ഏഴു മണിക്കൂർ ചോദ്യം ചെയ്തത്. വൈകീട്ട് 6.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ പുലർച്ചെ ഒരു മണിവരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചതായി ചിൻമയാനന്ദിന്‍റെ അഭിഭാഷകൻ പറഞ്ഞു.

സ്വാമി ചിൻമയാനന്ദിനെതിരായ ബലാത ്സംഗ ആരോപണത്തിന് തെളിവുണ്ടെന്ന് നിയമ വിദ്യാർഥിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിൻമയാനന്ദക്കെതിരായ വിഡിയോ ദൃശ് യങ്ങൾ പെൻഡ്രൈവിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഈ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ആണ് നിയമ വിദ്യാർഥിനി വ്യക്തമാക്കിയത്. സ്വാമി ചിൻമയാനന്ദ വിഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം പീഡിപ്പിച്ചു. തന്‍റെ കണ്ണട‍യിൽ ഘടിപ്പിച്ച കാമറ ഉപയോഗിച്ച് ചിൻമയാനന്ദിന്‍റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും നിയമ വിദ്യാർഥിനി ചൂണ്ടിക്കാട്ടിയിരുന്നു.

ലോ കോളജ് പ്രവേശത്തിനായാണ് കോളജ് മാനേജ്മെന്‍റ് പ്രസിഡന്‍റായ സ്വാമി ചിൻമയാനന്ദയെ കാണാൻ പോയത്. കോളജിൽ പ്രവേശനം ലഭിക്കുകയും അവിടത്തെ ലൈബ്രറിയിൽ ജോലി നൽകുകയും ചെയ്തു. കൂടാതെ താമസം ഹോസ്റ്റലിലേക്ക് മാറാൻ നിർദേശിക്കുകയും ഉണ്ടായി.

ദിവസങ്ങൾക്ക് ശേഷം സ്വാമി ചിൻമയാനന്ദ വിളിപ്പിക്കുകയും ഹോസ്റ്റലിലെ ബാത്ത് റൂമില്‍ താൻ കുളിക്കുന്ന നഗ്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഇതേതുടർന്ന് ചിൻമയാനന്ദന്‍റെ ദൃശ്യങ്ങൾ പകർത്താൻ തീരുമാനിക്കുകയും കണ്ണടയിൽ കാമറ പിടിപ്പിക്കുകയും ചെയ്തെന്നും വിദ്യാർഥിനി പറയുന്നു.

ചിന്മയാനന്ദ ട്രസ്റ്റ് നടത്തുന്ന കോളജിലെ വിദ്യാർഥിനിയാണ് സ്വാമിയുടെ പേരുപറയാതെ ആരോപണവുമായി വന്നത്. സമൂഹ മാധ്യത്തിൽ ഇതു സംബന്ധിച്ച വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ആഗസ്റ്റ് 24 മുതൽ പെൺകുട്ടിയെ കാണാതാവുകയും ചെയ്തു. പിന്നീട് ഇവരെ സുഹൃത്തിനൊപ്പം രാജസ്ഥാനിൽ കണ്ടെത്തി. തുടർന്ന്, സ്വാമി ചിന്മയാനന്ദ് തെൻറ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു.

2011ലും ചിന്മയാനന്ദക്കെതിരിൽ സമാന പീഡനാരോപണം ഉയർന്നിരുന്നു. ഇയാളുടെ ആശ്രമത്തിൽ താമസിച്ച യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു അത്.

Tags:    
News Summary - Rape Case BJP leader Swami Chinmayanand questioned -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.