ന്യൂഡൽഹി: ദേശീയ പത്രദിനത്തിൽ എഡിറ്റോറിയൽ കോളം ഒഴിച്ചിട്ട് പത്രത്തിെൻറ പ്രതിഷേധം. രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വിവാദ ഒാർഡിനൻസിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ പ്രമുഖ ഹിന്ദിപത്രമായ രാജസ്ഥാൻ പത്രിക എഡിറ്റോറിയൽ േകാളം കറുത്ത ബോർഡർ നൽകി ഒഴിച്ചിട്ടത്.
പത്രസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് എഡിറ്റർ ഇൻ ചീഫ് ഗുലാബ് കോത്താരി പറഞ്ഞു. ഒാർഡിനൻസ് പിൻവലിക്കുന്നതുവരെ മുഖ്യമന്ത്രി വസുന്ധരരാെജ സിന്ധ്യയെ ബഹിഷ്കരിക്കുമെന്ന് പത്രം നേരേത്ത പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വാർത്തകൾ പത്രം പ്രസിദ്ധീകരിക്കുന്നില്ല.
അതിനിടെ, ഒാർഡിനൻസ് ജനാധിപത്യവിരുദ്ധമാണെന്നും ഇത്തരമൊരു നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും രാജസ്ഥാൻ ഹൈകോടതി പറഞ്ഞു. ഒാർഡിനൻസിനെതിരായ കേസിൽ സർക്കാർ മറുപടി നൽകുന്നതുവരെ നടപടിയെടുക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു.
മന്ത്രിമാർ, എം.എൽ.എമാർ, ജഡ്ജിമാർ തുടങ്ങിയവർക്കെതിരെ സർക്കാർ അനുമതിയില്ലാതെ കോടതികളിൽ നിയമനടപടി സ്വീകരിക്കുന്നതും മാധ്യമങ്ങൾ വാർത്തയാക്കുന്നതും വിലക്കുന്നതാണ് ഒാർഡിനൻസ്. അഴിമതിക്കേസിൽ കുറ്റാരോപിതരായവരുടെ വിവരങ്ങൾ സർക്കാർ അനുമതിയില്ലാതെ മാധ്യമങ്ങൾക്ക് പ്രസിദ്ധീകരിക്കാനും കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.