റായ്പൂർ: റായ്പൂർ നഗരത്തിലെ സെൻട്രൽ സ്കൂളിൽ ഒന്നാം ക്ലാസുകാരിയെ മൂന്നു സീനിയർ വ ിദ്യാർഥികൾ ബലാത്സംഗം ചെയ്ത കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച പ്രിൻസിപ്പൽ അറസ് റ്റിൽ. കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ ബി.എസ്. അഹീരെയെയാണ് െവള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രിൻസിപ്പലിന് ജാമ്യം അനുവദിച്ചു.
ഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ സ്കൂൾ ശുചിമുറിയിൽ ആഗസ്റ്റ് 20നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് പ്രതികളായ മൂന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവരെ ജുവനൈൽ ഹോമിലയക്കുകയും ചെയ്തു.
പീഡനത്തിന് ഇരയായ വിവരം വിദ്യാർഥിനി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂളിൽ പരാതി നൽകിയിരുന്നു. എന്നാൽ, സ്കൂൾ അധികൃതർ നടപടിയെടുക്കാത്തതിനാൽ രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.