ദുബൈ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പുതിയ നിലപാടുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുൻ നിലപാടിൽ നിന്നും വിരുദ്ധമായി ആചാരങ്ങൾ സംരക്ഷിക്കണം എന്ന വാദത്തിലും കഴമ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയ ിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് കൂടുതൽ കാര്യങ്ങൾ മനസിലായത്. തുടക്കത്തിലുള്ള അഭിപ്രായമല്ല ഇപ്പോൾ തനിക്കുള്ളതെന്ന് രാഹുൽ പറഞ്ഞു. എന്നാൽ സ്ത്രീ-പുരുഷ സമത്വം സംരക്ഷിക്കണമെന്ന കോടതി നിലപാടും പ്രസക്തമാണ്. സുപ്രീം കോടതി വിധിയെ കുറിച്ച് സംസാരിക്കാനില്ല. കേരളത്തിലെ ജനങ്ങൾ തീരുമാനിക്കെട്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കോൺഗ്രസ് യു.പിയിൽ ഒറ്റക്ക് മത്സരിക്കുമെന്നും രാഹുൽ പ്രതികരിച്ചു. സ്വന്തം രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പോരാടും. എസ്.പിയും ബി.എസ്.പിയും കോൺഗ്രസിനോട് ആശയപ്പൊരുത്തമുള്ള പാർട്ടികളാണ്. എന്നാൽ അവർ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.