ന്യൂഡല്‍ഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിറകെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന ്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു രാഷ്്ട്രപതി ഭവൻ വാർത്തക്കുറിപ്പിറക്കി. നേരേത്ത ബി.ജെ.പി സംസ്ഥാന പ് രസിഡൻറായിരുന്ന കുമ്മനം രാജശേഖരൻ മിസോറം ഗവർണർ സ്ഥാനം രാജിവെച്ചതിനുശേഷം നടക്കുന്ന നിയമനമാണ് ശ്രീധരൻ പിള്ള യുടേത്.
ജമ്മു-കശ്മീരും ലഡാക്കും ഇൗ മാസാവസാനം പ്രത്യേക കേന്ദ്ര ഭരണപ്രദേശങ്ങളായി ഒൗദ്യോഗികമായി മാറാനി രിക്കേ നിലവിലുള്ള ഗവർണർ സത്യപാൽ മലിക്കിനെ മാറ്റി പകരം ഗിരീഷ് ചന്ദ്ര മുർമുവിനെ ജമ്മു-കശ്മീർ െലഫ്റ്റനൻറ് ഗവര്‍ണറായി നിയമിച്ചു. രാധാകൃഷ്ണ മാഥൂറായിരിക്കും പുതുതായി നിലവിൽ വരുന്ന ലഡാക്ക് കേന്ദ്ര ഭരണപ്രദേശത്തിെൻറ പ്രഥമ െലഫ്റ്റനൻറ് ഗവര്‍ണർ. സത്യപാല്‍ മലിക്കിനെ ഗോവയിലേക്ക് മാറ്റി.
മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. കേരളത്തിലെ ബി.ജെ.പി തോൽവിയുമായി ബന്ധപ്പെട്ട വാർത്തസമ്മേളനം നടത്തിയതിന് പിറകെയാണ് രാഷ്ട്രപതിഭവനിൽ നിന്ന് ഗവർണർ നിയമന അറിയിപ്പ് അപ്രതീക്ഷിതമായി പിള്ളക്ക് ലഭിക്കുന്നത്. 2018-19 കാലയളവിൽ കുമ്മനം രാജശേഖരൻ മിസോറം ഗവര്‍ണറാകും മുമ്പ് 2011^14 കാലയളവിൽ കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനും അവിടെ ഗവർണറായിരുന്നിട്ടുണ്ട്.ആലപ്പുഴ വെണ്മണി സ്വദേശിയായ ശ്രീധരന്‍ പിള്ള കോഴിക്കോട് ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദം നേടി മലബാറിൽതന്നെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.
2003ലും ശ്രീധരന്‍ പിള്ള ബി.ജെ.പി പ്രസിഡൻറായിരുന്നു. സജീവ രാഷ്ട്രീയത്തിൽനിന്നും മാറിനിൽക്കേണ്ടി വരുന്ന ഗവർണർ പദവിയിലേക്ക് കുമ്മനം രാജശേഖരൻ പോയപ്പോഴാണ് ശ്രീധരൻപിള്ള വീണ്ടും പ്രസിഡൻറാകുന്നത്. കേരളത്തിലെ ബി.ജെ.പി നേതൃപദവിയിലേക്ക് കുമ്മനം തിരിച്ചെത്തുമോ എന്ന ചർച്ചകൾ നിലനിൽക്കുന്നതിനിടയിലാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിള്ളയെ മാറ്റി മിസോറമിലേക്ക് വിടാൻ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.