കൽബുർഗി വധക്കേസും എസ്.െഎ.ടിക്ക് കൈമാറിയേക്കും

ബംഗളൂരു: സാഹിത്യകാരൻ എം.എം. കൽബുർഗിയുടെ കൊലപാതക കേസും ഗൗരി കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) കൈമാറാൻ ആലോചനയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര അറിയിച്ചു. 

ഗൗരി കൊലക്കേസിെൻറ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കൂടുതൽ തെളിവു ശേഖരിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്ക് കൽബുർഗി കൊലക്കേസിലും പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനാൽതന്നെ ഗൗരി ലങ്കേഷ് വധക്കേസിെൻറ അന്വേഷണം പൂർത്തിയായാൽ കൽബുർഗി വധക്കേസ് അന്വേഷണം എസ്.ഐ.ടിക്ക് കൈമാറുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Probe: Degvekar and Kale involved in all 4 rationalists' killings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.