ന്യൂഡൽഹി: വിവാദത്തിലായ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹ മാധ്യമ പ്രചാരണം. ഇന്ത്യ സി.എ.എയെ പിന്തുണക്കുന്നു എന്ന ഹാഷ്ടാഗിലാണ് മോദി പ്രചാരണം തുടങ്ങിയത്. ഡിസംബർ 11ന് പാർലമെൻറ് പാസാക്കിയ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തിലാണ് ട്വിറ്ററിൽ പ്രചാരണവുമായി മോദി രംഗത്തെത്തിയത്.
പൗരത്വ ഭേദഗതി നിയമം പീഡനം അനുഭവിക്കുന്ന അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനാണെന്നും ആരുടെയും പൗരത്വം എടുത്തുകളയുന്നതിനില്ലെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് ട്വീറ്റ് ചെയ്തു. ഷാഷ്ടാഗ് ആളുകളിലേക്കെത്തിക്കാനും പിന്തുണക്കാനും ഇതിൽ ആഹ്വാനം ചെയ്യുന്നു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ് വിശദീകരിക്കുന്ന വിഡിയോയും മോദി ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ 26ഓളം പേരാണ് ഇതുവരെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.