ലഖ്നോ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കണമെന്ന് ഉത്തർപ്രദേശ് പൊലീസ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് കേന്ദ്രത്തിന് കത്തയച്ചതായി ഡി.ജി.പി ഒ.പി സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലഖ്നോവിൽ നടന്ന പ്രേക്ഷാഭത്തിനിടെയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പോപുലർ ഫ്രണ്ട് യു.പി മേധാവി വസീമിനെയും 16 പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിെൻറ അടിസ്ഥാനത്തിലാണ് സംഘടനയെ നിരോധിക്കണെമന്നാവശ്യപ്പെട്ടതെന്ന് ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.