ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി സമൂഹമാധ്യമത്തിലെ േപാസ്റ്റിെൻറ പേരിൽ ഡൽഹി യിൽ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു.
യോഗി ആദിത്യനാഥുമായി തനിക്ക് ബന്ധമുണ്ടെന്ന് മാധ്യമങ്ങൾക്ക ു മുന്നിൽ പറയുന്ന യുവതിയുടെ വിഡിേയാ ദൃശ്യം ഷെയർ ചെയ്തതിന് മാധ്യമപ്രവർത്തകനായ പ്രശാന്ത് കനൂജിയയെ ശന ിയാഴ്ച ഉച്ചയോടെ ഡൽഹിയിലെ വീട്ടിൽനിന്ന് ഉത്തർപ്രദേശ് പൊലീസ് പിടികൂടി ലഖ്നോവിലേക്ക് കൊണ്ടുപോവുകയായിരുന്നു.
യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള യുവതിയുടെ വിഡിയോ ദൃശ്യം ‘സ്‌നേഹം എത്ര മറച്ചുെവച്ചാലും അതൊരിക്കല്‍ പുറത്തുവരുകതന്നെ ചെയ്യും യോഗി ജി’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലും ഫേസ്ബുക്കിലും പ്രശാന്ത് കനോജിയ ഷെയർ െചയ്യുകായിരുന്നു. മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 500, സെക്ഷൻ 66 തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം, മാധ്യമപ്രവർത്തകെന അറസ്റ്റ് ചെയ്യുേമ്പാൾ പൊലീസുകാർ യൂനിേഫാമിൽ അല്ലായിരുെന്നന്നും വാറൻറ് കാണിച്ചില്ലെന്നും അദ്ദേഹത്തിെൻറ ഭാര്യ പറഞ്ഞു. ദ വയർ, ബി.ബി.സി, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന പ്രശാന്ത് നിലവിൽ ഫ്രീലാൻസർ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.