ന്യൂഡൽഹി: കോവിഡ് 19 വൈറസ് ഭീഷണി ചൂണ്ടിക്കാട്ടി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നട ക്കുന്ന രാപ്പകൽ സമരം അവസാനിപ്പിക്കണമെന്ന ഡൽഹി പൊലീസിെൻറ ആവശ്യം തള്ളി ശാഹീൻബാഗിലെ സ്ത്രീകൾ.
ഡൽഹിയിൽ 50ലധികം ആളുകൾ ഒത്തുകൂടരുതെന്ന ഡൽഹി സർക്കാറിെൻറ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്.
ഇതിനായി സമരവുമായി ബന്ധപ്പെട്ട വളൻറിയർമാരുമായും പ്രദേശത്തെ റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികളുമായും ചൊവ്വാഴ്ച പൊലീസ് ചർച്ച നടത്തി. എന്നാൽ, വൈറസ് ബാധ തടയാനുള്ള മുൻകരുതൽ സീകരിച്ച് സമരവുമായി മുേന്നാട്ടുപോകുമെന്ന നിലപാടാണ് പ്രതിഷേധക്കാർ സ്വീകരിച്ചത്.
40 മുതൽ 44 വരെ സ്ത്രീകൾമാത്രം ഒരുസമയം സമരപ്പന്തലിലുണ്ടാവും. ഇവർക്ക് മാസ്കും കൈ ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വളൻറിയർമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.