ബർലിൻ: നാലു രാഷ്ട്രങ്ങളിലായി ആറു ദിവസം നീളുന്ന വിദേശ പര്യടനത്തിെൻറ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിെലത്തി. സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ രാഷ്ട്രങ്ങളും അദ്ദേഹം സന്ദർശിക്കും. ഇൗ രാഷ്ട്രങ്ങളുമായി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തൽ, ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനം.
ജർമൻ ചാന്‍സലർ അംഗലാ മെര്‍കലുമായി കൂടിക്കാഴ്ച നടത്തും. തെൻറ സന്ദർശനം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ പുതിയ അധ്യായം കുറിക്കുമെന്ന് പ്രധാനമന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അംഗലാ മെര്‍കലുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഭീകരവിരുദ്ധ പ്രവർത്തനം, ശാസ്ത്ര-സാേങ്കതിക വിഷയങ്ങൾ, ഗ്രാമവികസനം, റെയിൽ^േവ്യാമയാന വികസനം, പാരേമ്പ്യതര ഉൗർജം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ധാരണയിലെത്തും. 30ന് സ്പെയിനിലേക്ക് പോകുന്ന മോദി 31ന് റഷ്യയും ജൂൺ രണ്ടിനും മൂന്നിനും ഫ്രാൻസിലും സന്ദര്‍ശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.