ന്യൂഡൽഹി: ട്രെയിൻ അപകടങ്ങൾ വർധിക്കുേമ്പാൾ, സുരക്ഷ വിഷയങ്ങൾ അവഗണിച്ച് ലക്ഷം കോടിയുെട ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് മോദിസർക്കാർ തിടുക്കം കൂട്ടുന്നതിനെ വിമർശിച്ച് കോൺഗ്രസ്. 2016ൽ ലോകത്ത് മറ്റേതു രാജ്യത്തേക്കാൾ കൂടുതൽ ട്രെയിനപകടങ്ങളാണ് ഇന്ത്യയിൽ ഉണ്ടായത്. പതിറ്റാണ്ടിനിടയിൽ ഏറ്റവും ഉയർന്ന തോതാണിത്. ആകെയുള്ള 1219 ലൈൻ സെക്ഷനുകളിൽ 40 ശതമാനവും ശേഷിയേക്കാൾ കൂടുതൽ തിരക്കിലാണ്. സിഗ്നലിങ് സംവിധാനം അപ്ഗ്രേഡ് ചെയ്യാനും പാളം നന്നാക്കാനും ഒരു ലക്ഷം കോടിയിലേറെ രൂപ വേണം. ഇതിനെല്ലാമിടയിലും റെയിൽ സുരക്ഷ നിധിയായി വകയിരുത്തിയത് 5000 കോടി മാത്രമാണെന്നും 1.42 ലക്ഷം സുരക്ഷ ഉദ്യോഗസ്ഥ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ജപ്പാെൻറ സഹായത്തോടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ശിലാസ്ഥാപനം നിർവഹിച്ച പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുത്തത്. എന്നാൽ, പദ്ധതി പൂർത്തിയാക്കാൻ നിരവധി വർഷങ്ങൾ വേണ്ടിവരുമെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കാൻ തന്നെ വർഷങ്ങൾ വേണ്ടി വരും.
മോദി സർക്കാർ അധികാരത്തിൽവന്ന ശേഷം മൂന്നര വർഷത്തിനിടയിൽ ഉണ്ടായത് 29 വലിയ ട്രെയിൻ അപകടങ്ങളാണ്. അതിൽ കൊല്ലപ്പെട്ടത് 259 പേർ. രണ്ടു വർഷത്തിനിടയിലുണ്ടായ ട്രെയിൻ അപകടങ്ങളിൽ അഞ്ചിലൊന്നും സംഭവിച്ചത് ആളില്ലാ െലവൽ ക്രോസുകളിലാണ്. 2015 ഏപ്രിൽ മുതൽ 2017 മാർച്ച് വരെയുള്ള കാലത്ത് 98 പേർ ഇത്തരം അപകടങ്ങളിൽ മരിച്ചു. 7,701 ആളില്ലാ ലെവൽ േക്രാസുകൾ ഇപ്പോഴുമുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ഗുജറാത്തിലാണ്- 1895.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ട്രെയിൻ യാത്ര നിരക്കുകൾ 70 ശതമാനത്തിലേറെ വർധിച്ചു. പ്ലാറ്റ് ഫോം ടിക്കറ്റിനു വരെ ഇരട്ടി ചാർജായി. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഫ്ലക്സി നിരക്കു രീതി അശാസ്ത്രീയമാണ്. പല ട്രെയിനുകളിലും സീറ്റ് കാലിയായി കിടക്കുേമ്പാഴും യാത്രക്കാരൻ 50 ശതമാനം അധിക നിരക്ക് നൽകേണ്ട സ്ഥിതിയാണ്. എന്നിട്ടും വരുമാന വളർച്ച ഏഴു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
സൂപ്പർഫാസ്റ്റ് സർചാർജായി യാത്രക്കാരിൽനിന്ന് 11.17 കോടി രൂപ റെയിൽവേ ഇൗടാക്കിയെങ്കിലും അത്തരം 21 ട്രെയിനുകൾ നിശ്ചിത വേഗതയില്ലാതെ 3,000 ദിനങ്ങൾ നഷ്ടപ്പെടുത്തിയെന്ന് സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യന് ഉപയോഗിക്കാൻ കൊള്ളാത്ത ഭക്ഷണമാണ് റെയിൽവേയിൽ വിളമ്പുന്നതെന്ന് നേരത്തേ സി.എ.ജി കുറ്റപ്പെടുത്തിയ കാര്യവും മല്ലികാർജുൻ ഖാർഗെ എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.