ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിെക്ക അരങ്ങേറിയ വംശഹത്യയുടെ ഇര ബിൽകീ സ് ബാനുവിന് അരക്കോടി നഷ്ടപരിഹാരവും സർക്കാർ ജോലിയും പാർപ്പിടവും നൽകാത്തതിനെതിരെ സുപ്രീംകോടതി. ഏപ്രിൽ 2 3ലെ സുപ്രീംകോടതി വിധി രണ്ടാഴ്ചക്കകം നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
വിധി നടപ്പാക്കാത്തതിനെതിരെ ബിൽകീസ് ബാനു സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിച്ച സുപ്രീംക ോടതി എന്തുകൊണ്ടാണ് നഷ്ടപരിഹാരം കൊടുക്കാത്തതെന്ന് ചോദിച്ചു. വിധിക്കെതിരെ ഗുജറാത്ത് സർക്കാർ പുനഃപരിശോധന ഹരജി നൽകാനിരിക്കുന്നതിനാലാണ് ഇതെന്നായിരുന്നു ഗുജറാത്ത് സർക്കാറിന് വേണ്ടി ഹാജരായ സോളസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. ഇൗ കേസിൽ പുനഃപരിശോധനക്കുള്ള വഴിയില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച് ബിൽകീസ് ബാനുവിന് നഷ്ടപരിഹാരവും സർക്കാർ ജോലിയും പാർപ്പിടവും നൽകിയേ മതിയാകൂ എന്ന് വ്യക്തമാക്കി.
നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകാൻ വിധിച്ചത് ഇൗ കേസിെൻറ പ്രത്യേകത കണക്കിലെടുത്താണെന്ന് ചീഫ് ജസ്റ്റിസ് ഒാർമിപ്പിച്ചു. അേതാടെ രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നൽകാമെന്നായി തുഷാർ മേത്ത. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചിേൻറതായിരുന്നു നഷ്ടപരിഹാരം നൽകാനുള്ള വിധി.
2002 മാർച്ച് മൂന്നിന് അഹ്മദാബാദിനടുത്ത രാന്ധിപുർ ഗ്രാമത്തിൽ സംഘ്പരിവാർ തീവ്രവാദികൾ മൂന്നു വയസ്സുള്ള കുഞ്ഞടക്കം കുടുംബത്തിലെ ഏഴുപേരെ കൊന്ന് ബിൽകീസിനെ കൂട്ടമാനഭംഗത്തിനിരയാക്കുേമ്പാൾ അവർ ഗർഭിണിയായിരുന്നു. വംശഹത്യ കാലത്ത് 21 വയസ്സുണ്ടായിരുന്ന ബിൽകീസ് ബാനുവിന് 18 വർഷം നീണ്ട നിയമയുദ്ധത്തിെനാടുവിലാണ് ആശ്വാസ വിധി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.